Breaking News

ഗള്‍ഫ് പ്രതിസന്ധി തീരുന്നു അല്‍ ഉല ഐക്യകരാറില്‍ ഒപ്പുവെച്ച് ജി.സി.സി.നേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് പ്രതിസന്ധി തീരുന്നു. അല്‍ ഉല ഐക്യകരാറില്‍ ഒപ്പുവെച്ച് ജി.സി.സി.നേതാക്കള്‍ . ഗള്‍ഫ് പ്രതിസന്ധിയുടെ എല്ലാ വിഷയങ്ങളും പരിഹരിക്കുവാന്‍ ഈ ഐക്യ ഈ കരാര്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി , കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം , ഒമാനി ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹമൂദ് അല്‍ സെയ്ദ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടക്കുന്ന സുപ്രീം കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ഫോര്‍ അറബ് സ്റ്റേറ്റ്‌സ് ഓഫ് ഗള്‍ഫ് (ജിസിസി) യുടെ 41-ാമത് സെഷനിലാണ് അല്‍ ഉല കരാര്‍ ഒപ്പിട്ടത്.

ഴിഞ്ഞ വര്‍ഷം അന്തരിച്ച ഒമാന്‍, കുവൈത്ത് ഭരണാധികാരികളോടുള്ള ആദരസൂചകമായി ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖബൂസ് ശൈഖ് സബാഹ് ഉച്ചകോടി എന്ന് നാമകരണം ചെയ്തത് ഏറെ ശ്രദ്ധേയമായി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുവാനും ഐക്യം പുനസ്ഥാപിക്കുവാനും ഏറെ പരിശ്രമിച്ച നേതാക്കളായിരുന്നു അവര്‍.

സൗദി തലസ്ഥാനമായ റിയാദിലെ പൈതൃക ഭൂമിയായ അല്‍ ഉലയില്‍ ഇന്ന് നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നാല്‍പത്തൊന്നാം ഉച്ചകോടി ഗള്‍ഫ് ഐക്യത്തിന്റേയും സഹകരണത്തിന്റേയും പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയേയും സംഘത്തേയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി സ്വീകരിച്ചത് പാരമ്പര്യ അറബ് രീതിയില്‍ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചതുമൊക്കെ ഏറെ ആവേശത്തോടെയാണ് ലോകം വീക്ഷിച്ചത്.

ഖത്തറും സൗദിയും തമ്മിലുള്ള ഉപരോധം അവസാനിപ്പിച്ച്്ഇന്നലെ രാത്രി തന്നെ സൗദി അതിര്‍ത്തികള്‍ തുറന്നിരുന്നു. ബാക്കി രാജ്യങ്ങളും അതിര്‍ത്തി തുറന്ന് സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും പുതിയ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.