Breaking News

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. വിവിധ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകള്‍ കടുപ്പിച്ച് ഇന്നലെ പൊതുജനാരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇതുവരെ 55 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ ലഭിക്കൂ എന്നതാണ് പുതിയ വ്യവസ്ഥയിലെ ഏറ്റവും പ്രധാന മാറ്റം. ജനുവരി 24 ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ഹോം ക്വാറന്റൈന്‍ അനുവദിക്കുന്ന 19 വിഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.

  1. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍.
  2. അവയവം അല്ലെങ്കില്‍ അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയ ആളുകള്‍.
  3. രോഗപ്രതിരോധ ചികിത്സകള്‍ ആവശ്യമായ ആരോഗ്യ അവസ്ഥയുള്ള രോഗികള്‍.
  4. ഹൃദ്രോഗം അല്ലെങ്കില്‍ കൊറോണറി ആര്‍ട്ടറി രോഗികള്‍.
  5. ആസ്ത്മ രോഗികള്‍
  6. കാന്‍സര്‍ രോഗികള്‍, ചികിത്സാ സെഷനുകള്‍ക്ക് വിധേയരാകുന്ന രോഗികള്‍ ഉള്‍പ്പെടെ (കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി).
  7. ഗര്‍ഭിണികള്‍.

0 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികളെ പരിചരിക്കുന്ന മുലയൂട്ടുന്ന അമ്മമാര്‍

  1. ഗുരുതരമായ വൃക്ക തകരാറുള്ള രോഗികള്‍
  2. വിട്ടുമാറാത്ത കരള്‍ രോഗമുള്ള രോഗികള്‍.
  3. കാല്‍ മുറിച്ചുമാറ്റിയ രോഗികള്‍.
  4. ദൈനംദിന ചര്യകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കുന്ന വൈകല്യമുള്ള ആളുകള്‍.
  5. വൈകല്യമുള്ള കുട്ടികളും അവരുടെ അമ്മമാരും.
  6. അപസ്മാര രോഗികള്‍.
  7. ഡയബറ്റിക് ഫൂട്ട് രോഗികള്‍.
  8. 10 ദിവസത്തിനുള്ളില്‍ അടുത്ത ബന്ധു മരിച്ചവര്‍
  9. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലുള്ളവര്‍.
  10. ന്യൂറോപ്പതി, വൃക്ക അല്ലെങ്കില്‍ റെറ്റിന രോഗങ്ങള്‍ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പ്രമേഹ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന പ്രമേഹരോഗികള്‍.
  11. മാതാപിതാക്കളോ രക്ഷിതാക്കളോ കൂടെയില്ലാതെ യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ (18 വയസ്സിന് താഴെയുള്ളവര്‍)

Comments are closed.