Breaking News

ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി മാനുഷിക സഹായ കര പാലം തുറന്ന് ഖത്തര്‍

ദോഹ: ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനായി മാനുഷിക സഹായ കര പാലം തുറന്ന് ഖത്തര്‍ . അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് , ജോര്‍ദാനിലെ ഹാഷെമൈറ്റ് രാജ്യത്തിനും അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിനും കുറുകെ ഗാസ മുനമ്പിലെ സഹോദര പലസ്തീന്‍ ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമായാണ് ഖത്തര്‍ മാനുഷിക സഹായത്തിന്റെ ഒരു കര പാലം ആരംഭിച്ചത്.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് , ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവ നല്‍കിയ 87,754 ഷെല്‍ട്ടര്‍ ടെന്റുകള്‍ ലാന്‍ഡ് ബ്രിഡ്ജില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ ആക്രമണത്തിന്റെ ഫലമായി 288,000-ത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സമയത്ത്, ദുരിതബാധിത കുടുംബങ്ങളില്‍ നിന്നുള്ള ഏകദേശം 436,170 പേര്‍ക്ക് സുരക്ഷിതവും മാന്യവുമായ ഷെല്‍ട്ടര്‍ ഇത് നല്‍കുന്നു.

കര പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ്, ഖത്തര്‍ ചാരിറ്റി സിഇഒ യൂസഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി, ക്യുആര്‍സിഎസിലെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് റിസോഴ്സ് ഡെവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ ബെഷ്രി, ക്യുഎഫ്എഫ്ഡിയിലെ ഷെയേര്‍ഡ് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നാസര്‍ മുഹമ്മദ് അല്‍ മര്‍സൂഖി എന്നിവര്‍ പങ്കെടുത്തു.