Archived Articles

ലോകകപ്പ് സമയത്ത് നല്ല കച്ചവടം പ്രതീക്ഷിച്ച് ഖത്തറിലെ ആന്റിക് സ്റ്റോറുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ ലോകകപ്പ് നടക്കുമ്പോള്‍  നല്ല കച്ചവടം പ്രതീക്ഷിച്ച് പുരാവസ്തുക്കള്‍ ക്രമീകരിക്കുന്ന തിരക്കിലാണ് ഖത്തറിലെ ആന്റിക് സ്റ്റോറുകള്‍ . പ്രധാനമായും സുഖ് വാഖിഫിലും സുഖ് വകറയിലുമാണ് ഇത്തരം സ്റ്റോറുകള്‍ അധികമായുള്ളതെങ്കിലും ഖത്തറിലുടനീളമുള്ള പുരാതന സ്റ്റോര്‍ ഉടമകള്‍ ബിസിനസിനായുള്ള ആരാധകരുടെ കുത്തൊഴുക്ക് മുതലാക്കാനും സമ്പന്നമായ ഖത്തരി പൈതൃകം പ്രദര്‍ശിപ്പിക്കാനും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിന്റേജ് ആഭരണങ്ങള്‍, ചായക്കപ്പുകള്‍, കൊത്തിയ മരവും ഇരുമ്പും ഉരുക്കിയ ഒട്ടകങ്ങള്‍, അറേബ്യന്‍ കുതിരകള്‍, ഫാല്‍ക്കണുകള്‍, വിളക്കുകള്‍, മുത്തുകള്‍, പഴയ ദോഹ അയല്‍പക്കങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പെയിന്റിംഗുകള്‍, നുരകളുടെ ക്യാന്‍വാസുകളില്‍ അച്ചടിച്ച ഖത്തറിന്റെ പഴയ ഫോട്ടോകള്‍, പരമ്പരാഗത ധോവുകള്‍, പാത്രങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കളാണ് ഇത്തരം സ്റ്റോറുകളിലുളളത്.

‘ചില ആളുകള്‍ക്ക് പെയിന്റിംഗുകളാണ് ഇഷ്ടം, മറ്റു ചിലര്‍ക്ക് അറേബ്യന്‍ കൊത്തുപണികളും. വാളുകളും കത്തികളും ഇഷ്ടപ്പെടുന്നവരും കുറവല്ല. ഖത്തറിലെത്തുന്ന പത്തുലക്ഷത്തിലധികം സന്ദര്‍ശരെ തൃപ്തിപ്പെടുത്തുന്ന ആന്റിക്കുകള്‍ ഒരുക്കുന്ന തിരക്കിലാണ് ആന്റിക് സ്റ്റോറുകള്‍