Breaking News

സപ്‌ളിമെന്റല്‍ ഓക്‌സിജന്‍ കൂടാതെ മനസ്‌ലു പര്‍വതം കയറുന്ന ആദ്യ അറബ് വനിതയായി ഖത്തറിന്റെ ശൈഖ അസ്മ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെ ഏറ്റവും ഉയരം കൂടിയ എട്ടാമത്തെ പര്‍വതമായ മനസ് ലു പര്‍വതം സപ്‌ളിമെന്റല്‍ ഓക്‌സിജന്‍ കൂടാതെ കയറുന്ന ആദ്യ അറബ് വനിതയായി ഖത്തറിന്റെ ശൈഖ അസ്മ . ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ ശൈഖ അസ്മ അല്‍ താനിയാണ് , അനുബന്ധ ഓക്‌സിജന്‍ കനിസ്റ്ററുകള്‍ ഉപയോഗിക്കാതെ 8,163 മീറ്റര്‍ ഉയരമുള്ള പര്‍വതമായ മൗണ്ട് മനസ് ലുവിനെ കീഴടക്കിയത്.

‘ഖത്തര്‍ പതാക ആദ്യമായി മനാസ്ലുവിന്റെ മുകളില്‍ ഉയര്‍ത്തുന്നു. എല്ലാ തലത്തിലും എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് എന്നെ പുറത്താക്കിയത് ഒരു വെല്ലുവിളി നിറഞ്ഞ യാത്രയാണ്,’ ഖത്തര്‍ രാജകുമാരി നേപ്പാളിലെ മല കയറിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

‘സാവധാനം എന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ഓക്‌സിജന്‍ ഇല്ലാതെ മനസ്ലുവിന്റെ കൊടുമുടിയിലേക്കുള്ള യാത്ര തുടരുന്നു. സപ്‌ളിമെന്റല്‍ ഓക്‌സിജന്‍ ഇല്ലാതെ 8000 മീറ്ററിലേറെ ഉയരത്തിലുള്ള പര്‍വതം കീഴടക്കുന്ന ആദ്യ അറബ് വംശജ എന്നതും ശൈഖ സ്വന്തമാക്കി .

നിങ്ങളുടെ യാഥാര്‍ത്ഥ്യത്തിന് അനുയോജ്യമായ രീതിയില്‍ നിങ്ങളുടെ സ്വപ്‌നത്തെ ഒരിക്കലും തരംതാഴ്ത്തരുത്, നിങ്ങളുടെ വിധിയുമായി പൊരുത്തപ്പെടുന്നതിന് നിങ്ങളുടെ ബോധ്യം ഉയര്‍ത്തുകയാണ് വേണ്ടത്. എന്റെ എല്ലാ കാര്യങ്ങളെയും പിന്തുണയ്ക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒരു വലിയ നന്ദി പ്രകാശിപ്പിക്കുവാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു ശൈഖ അസ് മ പറഞ്ഞു.

നേപ്പാളിലെ ഗോര്‍ഖ മേഖലയിലാണ് ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മൗണ്ട് മനാസ്ലു. 6500 മീറ്റര്‍ ഉയരമുള്ള 10 ലധികം കൊടുമുടികളും 7000 മീറ്ററിലധികം ഉയരവുമുള്ള കൊടുമുടികളും ഈ പര്‍വത നിരയുടെ സവിശേഷതയാണണ് . എണ്ണായിരം മീറ്റര്‍ ഉയരത്തിലുള്ള മറ്റൊരു കൊടുമുടി ‘അന്നപൂര്‍ണ പര്‍വ്വതം’ മനാസ്ലുവിനടുത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് മനസ്ലുവിലെ കൊടുമുടിയിലെത്തിയ ശേഷമേ പൂര്‍ണമായും കണാനാവുകയുള്ളൂ .

മനാസ്ലുവിന്റെ മുകളിലേക്കുള്ള യാത്രയില്‍ നിരവധി നീണ്ട വരമ്പുകളും ഹിമാനികളുടെ താഴ് വകളും അടങ്ങിയിരിക്കുന്നു. പര്‍വതത്തെ പലപ്പോഴും ‘ആത്മാവിന്റെ പര്‍വ്വതം’ എന്ന് വിളിക്കാറുണ്ട്, മനസ്സ്‌ലു എന്ന പേര് മനസ്സ് അല്ലെങ്കില്‍ ആത്മാവ് എന്നര്‍ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് വന്നതെന്നാണ് കരുതുന്നത്.

2014 ല്‍ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കിളിമഞ്ചാരോയെ കീഴടക്കിയാണ് ശൈഖ അസ്മ ഒരു പര്‍വതാരോഹകയായി തന്റെ യാത്ര ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ അര്‍ജന്റീനയിലെ അക്കോണ്‍കാഗുവയില്‍ കയറി ഉത്തരധ്രുവത്തിലേക്ക് സ്‌കൈ ചെയ്തു.

തന്റെ സാഹസിക കൃത്യങ്ങളും നേട്ടങ്ങളും മറ്റു വനിതകളെ പ്രചോദിപ്പിക്കുമെന്നാണ് ശൈഖ അസ്മ പ്രതീക്ഷിക്കുന്നത്.