Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

മൂന്ന് വര്‍ഷത്തിനിടെ 80 ലക്ഷത്തിലധികം മല്‍സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍ ഫിഷ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്


അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 80 ലക്ഷത്തിലധികം മല്‍സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഖത്തര്‍ ഫിഷ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫിഷ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 8 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് ഖത്തറിലെ മത്സ്യകൃഷി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചത്.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന കേന്ദ്രം ഖത്തറിലെ വെള്ളത്തിലേക്ക് വിടുന്നതിനും മത്സ്യ ഫാമുകള്‍ക്ക് നല്‍കുന്നതിനുമായി നാടന്‍ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു.

‘2020 മുതല്‍ 2022 വരെ 8 ദശലക്ഷം നാടന്‍ മത്സ്യ കുഞ്ഞുങ്ങളെയാണ് ഉല്‍പ്പാദിപ്പിച്ചത്. അവയില്‍ നിന്ന് ഏകദേശം 6 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ തുറന്നുവിട്ടു,
അല്‍ റയാന്‍ ടിവിയോട് സംസാരിക്കവേ’ അക്വാട്ടിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇബ്രാഹിം സല്‍മാന്‍ അല്‍ മുഹന്നദി പറഞ്ഞു.

”ജിസിസിയില്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഹമൂര്‍, ഷാം മത്സ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ജല ഗവേഷണ കേന്ദ്രം വിജയിച്ചതായി അല്‍ മുഹന്നദി അവകാശപ്പെട്ടു. സെബൈറ്റിയും അല്‍ സഫിയും ഞങ്ങള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അല്‍ ഷാഗ്ര മത്സ്യം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്,” അല്‍ മുഹന്നദി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 3,00,000 മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനായി അക്വാട്ടിക് റിസര്‍ച്ച് സെന്റര്‍ നടത്തിപ്പുകാരുമായി പുതിയ കരാര്‍ ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു. സമുദ്രജീവികള്‍ക്കും മത്സ്യകൃഷിക്കുമുള്ള ഗവേഷണ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന ഖത്തറിലെ മത്സ്യകൃഷിയുടെ ഏറ്റവും വലിയ പദ്ധതിയാണ് ജല ഗവേഷണ കേന്ദ്രം, അല്‍ മുഹന്നദി പറഞ്ഞു.

നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കടലില്‍ മല്‍സ്യസമ്പത്ത് ഉറപ്പാക്കാനും മത്സ്യ ഫാമുകള്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് കടലില്‍ വിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മത്സ്യങ്ങള്‍ക്കും ചെമ്മീനുകള്‍ക്കുമായി ഞങ്ങള്‍ക്ക് രണ്ട് ഹാച്ചറികളുണ്ട്, അവ അന്താരാഷ്ട്ര തലത്തില്‍ അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്നു,’ അല്‍ മുഹന്നദി പറഞ്ഞു.

ഫിഷ് ഹാച്ചറി ക്ലോസ്ഡ് ഇന്റന്‍സീവ് സിസ്റ്റം, റീസര്‍ക്കുലേറ്റിംഗ് അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ്), ചെമ്മീന്‍ ഹാച്ചറി എന്നിവ ബയോഫ്‌ലോക് സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്.

റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം ഗള്‍ഫ് മേഖലയിലെ ഹമൂര്‍ മത്സ്യങ്ങളുടെ ഏറ്റവും വലിയ കൃഷി പദ്ധതിയായി മാറിയെന്ന് അല്‍ മുഹന്നദി പറഞ്ഞു.

ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി വലിയ കുളങ്ങള്‍ നിര്‍മിക്കുന്നതിനും ഗവേഷണ ആവശ്യങ്ങള്‍ക്കായി മാതൃകാ ഫാം സ്ഥാപിക്കുന്നതിനും കേന്ദ്രത്തിന്റെ സൗകര്യം വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button