Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് റൗണ്ട് ഓഫ് 16 മല്‍സരങ്ങള്‍ ഇന്നു മുതല്‍


റഷാദ് മുബാറക്

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് റൗണ്ട് ഓഫ് 16 മല്‍സരങ്ങള്‍ ഇന്നു മുതല്‍ നടക്കും. ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും തമ്മില്‍ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് ആദ്യ മല്‍സരം
രണ്ട് ജയവും ഒരു സമനിലയും പാലിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ഓസ്‌ട്രേലിയയും ആകെ ഒരു മാച്ചില്‍ ജയിച്ച് ചരിത്രം കുറിച്ചെത്തിയ ഇന്തോനേഷ്യയും തമ്മിലാണ് പോരാട്ടം. ആദ്യമായാണ് ഇന്തോനേഷ്യ റൗണ്ട് ഓഫ് 16 മല്‍സരങ്ങള്‍ക്ക് യോഗ്യത നേടുന്നത്.

ഇന്ന് തന്നെ മറ്റൊരു മല്‍സരത്തില്‍ തജിക്കിസ്ഥാന്‍ യു.എ.ഇയെ നേരിടും. വൈകുന്നേരം 7 മണിക്ക് അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ഗ്രൂപ്പ് എ യിലും സിയിലും രണ്ടാം സ്ഥാനക്കാരായെത്തിയ ഇരു ടീമുകളും തമ്മിലുളള പോരാട്ടം ആവേശോജ്വലമാകും.

തിങ്കളാഴ്ച ഉച്ചക്ക് 2.300 ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഇറാഖും ജോര്‍ദാനും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഡി യില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയിച്ച ഇറാഖും ഗ്രൂപ്പ് ഇ യില്‍ മൂന്നാം സ്ഥാനക്കാരായെത്തിയ ജോര്‍ദാനും തമ്മിലുള്ള മല്‍സരവും ആവേശം പകരുന്നതാകും.

അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ പലസ്തീനുമായി ഏറ്റുമുട്ടും
പലസ്തീന്‍ ഇതാദ്യമായാണ് റൗണ്ട് ഓഫ് 16 മല്‍സരങ്ങളിലെത്തുന്നത്.

ജനുവരി 30 ചൊവ്വാഴ്ച ഉസ്‌ബെക്കിസ്ഥാനും തായ്‌ലന്‍ഡും തമ്മില്‍ അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. 2-30 ന്
ഗ്രൂപ്പ് ബി, എഫ് എന്നിവയിലെ രണ്ടാം സ്ഥാനക്കാരായ ഉസ്‌ബെക്കിസ്ഥാനും തായ്‌ലന്‍ഡും തമ്മിലുള്ള പോരാട്ടം പൊടി പാറും
അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സൗദി അറേബ്യയും സൗത്ത് കൊറിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കാല്‍പന്തുകളിയാവേശം വാനോളമുയരും.
ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ സൗദിയും ഗ്രൂപ്പ് ഇ രണ്ടാം സ്ഥാനക്കാരായ സൗത്ത് കൊറിയയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക

റൗണ്ട് ഓഫ് 16 മല്‍സരങ്ങളുടെ അവസാന ദിവസമായ ജനുവരി 31 ന് ബുധനാഴ്ച 2.30 ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ബഹറൈനും ജപ്പാനും തമ്മില്‍ ഏറ്റുമുട്ടും. ഗൂപ്പ് ഇ ചാമ്പ്യന്മാരായ ബഹറൈനും ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ജപ്പാനും തമ്മിലുള്ള പോരാട്ടവും കനക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇറാനും സിറിയയും തമ്മിലുള്ള പോരാട്ടമാണ് റൗണ്ട് ഓഫ് 16 മല്‍സരത്തിലെ അവസാന പോരാട്ടം. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ വൈകുന്നേരം 7 മണിക്ക് ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ഇറാനും ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാരായ സിറയയും തമ്മിലാണ് പോരാട്ടം

Related Articles

Back to top button
error: Content is protected !!