Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനായി് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും ടൂര്‍ണമെന്റിലുടനീളം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അടിയന്തരവുമായ മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ നിന്ന് പരിചരണം തേടാന്‍ ആരാധകര്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

മന്ത്രാലയം ഇന്ന് ആരംഭിച്ച സ്പോര്‍ട്സ് ഫോര്‍ ഹെല്‍ത്ത് വെബ്സൈറ്റിന്റെ ‘ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍’ വിഭാഗത്തിന് കീഴില്‍, ഈ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നതിന്, ആരാധകര്‍ അവരുടെ ഹയ്യ കാര്‍ഡ് ആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നാണ് പറയുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ശൈഖ ഐഷ ബിന്‍ത് ഹമദ് അല്‍ അത്തിയാ ഹോസ്പിറ്റല്‍, അല്‍ വക്ര ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, ഹസം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയിലാണ് ഫിഫ 2022 ലോകകപ്പ് ആരാധകര്‍ക്കും സന്ദര്‍ശകര്‍ക്കും പരിചരണം ലഭിക്കുക.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ദേശീയ ആംബുലന്‍സ് സേവനവും ലഭ്യമാക്കും.’ഒരു മെഡിക്കല്‍ അത്യാഹിത സാഹചര്യത്തില്‍, 999 എന്ന നമ്പറില്‍ വിളിച്ച് ആംബുലന്‍സിന് അഭ്യര്‍ത്ഥിക്കാം. ഞങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ ഉടനടി ഒരു ആംബുലന്‍സ് അയയ്ക്കുകയും ആവശ്യമുള്ളിടത്ത് ലൈനിലൂടെ ജീവന്‍ രക്ഷിക്കാനുള്ള പ്രീ-അറൈവല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഈ സേവനം ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുമെന്ന് ‘മന്ത്രാലയം വ്യക്തമാക്കി.

‘ചെറിയ പൊള്ളല്‍, ഉളുക്ക്, കഠിനമായ തലവേദന അല്ലെങ്കില്‍ ചെവി വേദന, ഉയര്‍ന്ന പനി, നിര്‍ജ്ജലീകരണം, തലകറക്കം എന്നിവ പോലുള്ള അപകടകരമല്ലാത്ത മെഡിക്കല്‍ ആവശ്യങ്ങളുള്ള രോഗികള്‍ക്ക് ഈ അടിയന്തിര പരിചരണ യൂണിറ്റുകള്‍ 24 മണിക്കൂറും വാക്ക്-ഇന്‍ കെയര്‍ നല്‍കും.

രാജ്യത്തുടനീളമുള്ള 14 സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കും.

ടൂര്‍ണമെന്റിനായി ഖത്തറിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് രാജ്യത്തെ ഏതെങ്കിലും സ്വകാര്യ അല്ലെങ്കില്‍ പൊതു ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് വൈദ്യസഹായം ലഭ്യമാക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി സന്ദര്‍ശകരായെത്തുന്ന ആരാധകര്‍ക്ക് ഖത്തറില്‍ താമസിക്കുന്ന കാലയളവിലേക്ക് യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

Related Articles

Back to top button