Breaking NewsUncategorized

ദേശീയ ദിന നിറവില്‍ ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ഡിസംബര്‍ 18, ആധുനിക ഖത്തറിന്റെ ദേശീയ ദിനം. വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലകളിലൊക്കെ മികച്ച പ്രകടനങ്ങളിലൂടെ ലോകത്തിലെ ഏത് വികസിത രാജ്യത്തോടും കിടപിടിക്കാന്‍ മാത്രം വളര്‍ന്ന ഖത്തറിന്റെ ദേശീയ ദിനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. കുവൈറ്റ് അമീറിന്റെ നിര്യാണവും പലസ്തീനികളെ സ്ഥിതിഗതികളും പരിഗണിച്ച് നിറപ്പകിട്ടാര്‍ന്ന ആഘാഷ പരിപാടികള്‍ വേണ്ടെന്ന് വെച്ചാലും രാജ്യവും ജനങ്ങളും ദേശീയ ദിന നിറവിലാണ് .

രാജ്യം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും മാത്രമല്ല അന്താരാഷ്ട്ര പ്രധാനമായ നിരവധി പരിപാടികള്‍ക്ക് ആതിഥ്യം വഹിച്ച ഖത്തര്‍ തങ്ങളുടെ ഔന്നിത്യം തെളിയിച്ചിട്ടുണ്ട്. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയവും തുടര്‍ന്ന് നടന്ന വിവിധ പരിപാടികളുടെ സംഘാടക മികവിന്റെ സാക്ഷ്യ പത്രങ്ങളാണ്.

ലോക വിഷയങ്ങളില്‍ ശക്തവും വ്യക്തവുമായ നിലപാടുകളെടുക്കുന്ന ഖത്തര്‍ അന്താരാഷ്ട്ര വേദികളിലെ സുസമ്മതനായ മധ്യസ്ഥനാണ്. ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനും ബന്ധികളെ കൈമാറുന്നതിനും മധ്യസ്ഥം വഹിച്ച ഖത്തര്‍ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളിലാണ്.

പ്രാദേശികവും അന്തര്‍ ദേശീയവുമായ വിഷയങ്ങളില്‍ തന്റേടമുള്ള നിലപാടുകള്‍ക്ക് ശ്രദ്ധേയനായ ഭരണാധികാരിയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . ധീരവും നീതിയുക്തവുമായ നിലപാടുകളും സമീപനങ്ങളും പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

മധ്യ പൗരസ്ത്യ ദേശത്ത് ശാന്തിയും സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഇസ്രായേല്‍ അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും വേണമെന്ന് തുറന്നടിക്കുന്ന ഖത്തര്‍ അമീറിന്റെ ആര്‍ജവമുള്ള വാക്കുകള്‍ പ്രശ്ന പരിഹാരത്തിന്റെ പ്രായോഗിക കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങളും വ്യവസ്ഥകളും ഇസ്രായേല്‍ അംഗീകരിക്കണം. സംഘര്‍ഷങ്ങള്‍ എല്ലാവര്‍ക്കും അസ്വസ്ഥത മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ആരും നിയമത്തിന് അതീതരല്ലെന്നും സംവാദങ്ങളിലൂടെ പരസ്പരം പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ് സാംസ്‌കാരിക പ്രബുദ്ധതയെന്നും അമീറിന്റെ പ്രസംഗം അടയാളപ്പെടുത്തുന്നു.

പരസ്പര സ്നേഹ ബഹുമാനങ്ങളും സഹകരണവുമാണ് ആധുനിക ലോകത്തിനാവശ്യം. ഉന്നതമായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ലോകത്തിന്റെ സമഗ്ര പുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്ന ആഹ്വാനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ് .

Related Articles

Back to top button
error: Content is protected !!