Breaking News

999 ല്‍ വരുന്ന ഭൂരിഭാഗം കോളുകളും നിസ്സാര കാര്യങ്ങള്‍ക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാഷണല്‍ കമാന്‍ഡ് സെന്ററിലെ 999 എമര്‍ജന്‍സി സര്‍വീസിന് ലഭിക്കുന്ന കോളുകളില്‍ 80 മുതല്‍ 85 ശതമാനം വരെ നിസ്സാര കാര്യങ്ങള്‍ക്കെന്ന് റിപ്പോര്‍ട്ട്.

പലപ്പോഴും അനാവശ്യവും ചെറിയ ട്രാഫിക് അപകടങ്ങളോ ചില വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടുമൊക്കെയാണ് സുപ്രധാനമായ ഈ നമ്പര്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. ഗുരുതരമായ അപകടങ്ങള്‍, തീപിടിത്തം, മുങ്ങിമരണം, തുടങ്ങി അടിയന്തിര ഇടപെടലുകള്‍ ആവശ്യങ്ങളുള്ള സന്ദര്‍ഭത്തിലേ എമര്‍ജന്‍സി നമ്പര്‍ ഉപയോഗിക്കാവൂവെന്ന് നാഷണല്‍ കമാന്‍ഡ് സെന്ററിലെ സെക്കന്‍ഡ് ലെഫ്റ്റനന്റ് അഹമ്മദ് അല്‍ മുതവ അഭിപ്രായപ്പെട്ടു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളുകളോട് ആദ്യം പ്രതികരിക്കുന്നത് എമര്‍ജന്‍സി സര്‍വീസാണെന്നും അവ തരംതിരിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് അയക്കുകയും ചെയ്യും.

കേന്ദ്രത്തില്‍ സൈനിക, സിവില്‍ കേഡറുകളില്‍ നിന്നുള്ള ജീവനക്കാരുണ്ടെന്നും അവര്‍ക്ക് ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പിനോ, പേര്‍ഷ്യന്‍, പാഷ്‌തോ, ടര്‍ക്കിഷ് തുടങ്ങി നിരവധി ഭാഷകളില്‍ വിവര്‍ത്തകരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!