Archived Articles

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ലെ ഏറ്റവും പുതിയ നംബിയോ ക്രൈം ഇന്‍ഡെക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തര്‍ തുടരുന്നു.

2019 ല്‍ ജപ്പാനില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ സൂചികയില്‍ ഒന്നാം സ്ഥാനത്താണ് ഖത്തര്‍. 2017 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഖത്തറില്‍ നിന്നാണ് 2018 ല്‍ ജപ്പാന്‍ കിരീടം നേടിയത്.

ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസാണ് നംബിയോ. ജീവിത നിലവാരം, ഭവന സൂചകങ്ങള്‍, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയുടെ ക്രൗഡ്-സോഴ്‌സ്ഡ് ഗ്ലോബല്‍ ഡാറ്റാബേസ് കൂടിയാണിത്.

റാങ്കിംഗ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക കഴിഞ്ഞ വര്‍ഷത്തെ 13.8 ല്‍ നിന്ന് 14.8 ആണ്, അതേസമയം രാജ്യത്തിന്റെ സുരക്ഷാ സൂചിക 85.2 ആണ്. മുന്‍ വര്‍ഷം ഇതേ വിഭാഗത്തില്‍ 86.22 റാങ്കായിരുന്നു.

സൂചിക 142 രാജ്യങ്ങളില്‍ സര്‍വേ നടത്തി, യുഎഇ (2), ഒമാന്‍ (5), ബഹ്റൈന്‍ (10) എന്നിവയുള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി. തായ്വാന്‍ (3), ഐല്‍ ഓഫ് മാന്‍ (4), ഹോങ്കോങ് (6), അര്‍മേനിയ (7), ജപ്പാന്‍ (8), സ്വിറ്റ്സര്‍ലന്‍ഡ് (9) എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവ. സ്ലോവേനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്ലന്‍ഡ് എന്നീ രാജ്യങ്ങള്‍ യഥാക്രമം 11 മുതല്‍ 15 വരെ സ്ഥാനങ്ങളിലാണ്.

Related Articles

Back to top button
error: Content is protected !!