Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഉടനെ നിരോധിക്കുമെന്ന് ഇന്ത്യ

അമാനുല്ല വടക്കാങ്ങര

ദോഹ. ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുമെന്ന് ഉപഭോക്തൃ കാര്യ, ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് അന്താരാഷ്ട്ര വില ഇനിയും ഉയരാന്‍ കാരണമായേക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

ആഗോള അരി കയറ്റുമതിയുടെ 40 ശതമാനത്തോളവും ഇന്ത്യയില്‍ നിന്നാണ്, അതിനാല്‍ ഈ തീരുമാനം ‘അരി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കും’, ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ഗ്രോ ഇന്റലിജന്‍സ് ഒരു കുറിപ്പില്‍ പറഞ്ഞു.

നിരോധനം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു ഇവയെല്ലാം ഇതിനകം തന്നെ ഉയര്‍ന്ന ഭക്ഷ്യ-വിലക്കയറ്റവുമായി പൊരുതുന്നവയാണെന്ന് സ്ഥാപനം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ 10.3 ദശലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്തു, ഈ വിടവ് നികത്താനുള്ള ശേഷി ബദല്‍ വിതരണക്കാര്‍ക്ക് ഇല്ലെന്ന് റബോബാങ്ക് സീനിയര്‍ അനലിസ്റ്റ് ഓസ്‌കാര്‍ ടിജാക്ര പറഞ്ഞു.
”സാധാരണയായി പ്രധാന കയറ്റുമതിക്കാര്‍ തായ്ലന്‍ഡ്, വിയറ്റ്‌നാം, ഒരു പരിധിവരെ പാക്കിസ്ഥാനും യുഎസുമാണ്,” അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. ‘ഇവയ്ക്ക് പകരം വയ്ക്കാന്‍ ആവശ്യമായ അരി അവര്‍ക്ക് ലഭിക്കില്ല.’
ഉക്രേനിയന്‍ കയറ്റുമതിയെ സംരക്ഷിച്ച കരിങ്കടല്‍ ധാന്യ കരാര്‍ മോസ്‌കോ റദ്ദാക്കിയത് ഇതിനകം ഗോതമ്പ് വില ഉയരാന്‍ കാരണമായി, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വ്യക്തമായും ഇത് ലോകമെമ്പാടും പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button