IM Special

ലഹരി പദാര്‍ഥങ്ങള്‍ വെടിഞ്ഞ് വിജയത്തിലേക്ക് കുതിക്കാം

ഡോ. അമാനുല്ല വടക്കാങ്ങര

ഇന്ന് ലോക ലഹരി വിരുദ്ധദിനമാണ്. മയക്കുമരുന്നിന്റേയും മറ്റു നിരോധിത വസ്തുക്കളുടേയും ഉപഭോഗത്തിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുവാനായി ഐക്യരാഷ്ട്ര സംഘടന നിശ്ചയിച്ച ഈ ദിനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ്. കാരണം ആധുനിക ലോകം അഭിമുഖീകരിക്കുന്ന അതി ഗുരുതരമായ പ്രതിസന്ധിയാണ് ലഹരി ഉപഭോഗം. ആരോഗ്യ പരവും സാമൂഹികവും ധാര്‍മികവും സാംസ്‌കാരികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ലഹരി ഉപഭോഗം നേരിട്ടോ അല്ലാതെയോ കാരണമാകുന്നുണ്ട്. എത്രയോ പ്രതിഭകളാണ് ലഹരിയുടെ കയ ങ്ങളില്‍ തകര്‍ന്നടിഞ്ഞത്. ലഹരി പദാര്‍ഥങ്ങള്‍ വെടിഞ്ഞ് മാത്രമേ വിജയത്തിലേക്ക് കുതിക്കാനാകൂ.

ജീവിതം തന്നെ ലഹരിയായി സ്വീകരിച്ച് മാനവ നന്മയും സംസ്‌കാരവും ഉദ്‌ഘോഷിക്കുന്ന സമൂഹമാണ് ലോകത്തിനാവശ്യം. അത്തരമൊരു സമൂഹത്തിന് മാത്രമേ ലോകത്ത് നന്മകള്‍ നട്ടുവളര്‍ത്താനും തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാനും കഴിയൂ. share facts on drugs, save lives, അഥവാ മയക്കുമരുന്നിനെക്കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്നത്.

ലോകപുരോഗതിക്കും സുസ്ഥിരതക്കും കനത്ത ആഘാതവും ഉല്‍പാദമേഖലയിലും വ്യാവസായിക രംഗത്തും കടുത്ത വെല്ലുവിളികളും സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപാരവും ഉപഭോഗവും സമൂഹ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സമകാലിക സാഹചര്യത്തില്‍ ഈ ദിനം നമ്മെയൊക്കെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ലഹരി പദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ലോകത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനും സമൂഹത്തിന്റെ ബുദ്ധിപരവും സാംസ്‌കാരികവും സര്‍വോ പരി ധാര്‍മികവുമായ നാശത്തിനും കാരണമാകുന്നുവെന്ന റിപ്പോര്‍ ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തി ന്റേയും നിയമ വ്യവസ്ഥയെതന്നെ ചോദ്യം ചെയ്യുന്ന ലഹരി വ്യാപാരം സമൂഹത്തിനും വ്യക്തിക്കും കുടുംബത്തിനുമെല്ലാം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം വിവരണാതീതമാണ്.

യുവജനങ്ങളെ ലഹരിയുടെ തീരാകയങ്ങളിലേക്ക് വീഴാതെ നോക്കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ധങ്ങളാല്‍ ലഹരിക്ക ടിമപ്പെട്ടവരെ വിദഗ്ധ കൗണ്‍സിലിംഗും ആവശ്യമായ മരുന്നുകളും നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെ ന്നത് സമൂഹത്തിന്റെ ബാധ്യതയാണ്. സിനിമ താരങ്ങള്‍, കായിക പ്രതിഭകള്‍, സാഹിത്യകാരന്മാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയ വരൊക്കെ ഈ സമരത്തില്‍ കൈകോര്‍ക്കുകയും മാതൃകാപരമായ ബോധവല്‍ക്കരണ പരിപാടികളിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്താല്‍ വമ്പിച്ച പ്രതികരണമാണുണ്ടാവുക. ലഹരിക്കടിപ്പെടുന്നവരുടെ മാനസികവും വൈകാരികവുമായ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് തയ്യാറാക്കുന്ന പരിപാടികള്‍ ഏതെങ്കിലും ദിവസത്തേക്കോ മാസത്തേക്കോ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമായി മാറുകയാണെങ്കില്‍ വിദ്യാര്‍ഥികളും യുവാക്കളുമൊക്കെ പുതുതായി ലഹരിയുടെ പിടുത്തത്തില്‍ വരാതെ നോക്കുവാനും ലഹരിക്കടിപ്പെട്ടവരെ ക്രമേണ മോചിപ്പിക്കുവാനും കഴിയും.


ലഹരി ഉപഭോഗമെന്നത് നിയന്ത്രിക്കുവാനും, പ്രതിരോധിക്കുവാനും ചികില്‍സിക്കാനും കഴിയുന്ന ഒരു സാമൂഹ്യ തിന്മയാണ്. ശക്തമായ ബോധവല്‍ക്കരണം, കണിശമായ നിയമ വ്യവസ്ഥ, ജനകീയമായ പ്രചാരണ പരിപാടികള്‍ മുതലായവയിലൂടെ ലഹരി പദാര്‍ഥങ്ങളുടെ നിര്‍മാണവും വിതരണവും കുറക്കുകയും ഡിമാന്റ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥക്ക് മാറ്റം വരുത്താനാകുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന കരുതുന്നത്. മത രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സാംസ് കാരിക പങ്കാളിത്തവും കൈകോര്‍ത്തുകൊണ്ടുള്ള സംയുക്ത പരിപാടികളിലൂടെ ലഹരിയുടെ വ്യാപനം തടയുകയും ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നടപ്പാക്കുകയും ചെയ്യുവാനായാല്‍ ലഹരിയുടെ തീരാകയങ്ങളില്‍ വന്നുപതിക്കുന്ന പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയു മെന്നതിനാല്‍ ലഹരി വിരുദ്ധ ദിനാചരണം ഏറെ പ്രസക്തമാണ്. സമൂഹത്തിന്റെ ചാലക ശക്തിയായ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മനസിനും ശരീരത്തിനും അനുഗുണമായ ആരോഗ്യ രീതി പിന്തുടരുവാനുള്ള മാര്‍ഗരേഖകള്‍ നല്‍കുന്നതോടൊപ്പം ലഹരി ഉപഭോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ ക്കുറിച്ച ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്

ഐക്യാരാഷ്ട്ര സംഘടനുടെ കണക്കനുസരിച്ച് ലോകത്ത് 200 ദശലക്ഷമാളുകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ 25 ദശലക്ഷംപേര്‍ ലഹരി ക്കടിമപ്പെട്ടവരാണ്. വര്‍ഷം തോറും രണ്ട് ലക്ഷം പേരെങ്കിലും ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം മൂലം മരണപ്പെടുന്നു.

ഭൂമിയില്‍ മനുഷ്യ ജീവിതം പുഷ്ടിപ്പെടാന്‍ തുടങ്ങിയ നാള്‍ തൊട്ടേ അവന്‍ ജീവന്‍ നിലനിര്‍ത്തുന്നതിനും സ്വരക്ഷക്കും സുഖഭോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കണ്ടും കേട്ടും സ്പര്‍ശിച്ചും രുചിച്ചും പുതുപുത്തന്‍ അനുഭൂതികള്‍ ആസ്വദിക്കാന്‍ പഠിച്ച മനുഷ്യന്‍ എത്തിപ്പെട്ടത് മായാദൃശ്യം പ്രദാനം ചെയ്യാന്‍ കഴിവുള്ള ചില പദാര്‍ഥങ്ങളിലാണ്. ലോകത്ത് വന്ന മതസംഹിതകളും ദര്‍ശനങ്ങളുമെല്ലാം ലഹരി പദാര്‍ഥങ്ങളുടെ അപടകങ്ങളെക്കുറിച്ച് മാനവരാശിയെ ഉദ്‌ബോധിപ്പിക്കുകയും അവ വെടിയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും മാനവ ചരിത്രത്തില്‍ അതിപ്രാചീന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളായി അറിയപ്പെടുന്ന ഗ്രീസിലും റോമിലും ചൈനയിലും ഇന്ത്യയിലും ഇറാനിലുമെല്ലാം തന്നെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗത്തിലി രുന്നതായി സാംസ്‌കാരിക ചരിത്രരേഖകളില്‍ കാണുന്നു. കാലം പുരോഗമിച്ചതോടെ അന്താരാഷ്ട്രാടിസ്ഥാനത്തില്‍ ശക്തമായ കണ്ണികളുള്ള ഡ്രഗ് മാഫിയകള്‍ രംഗത്ത് വരികയും പുതിയ രീതിയില്‍ വന്‍ തോതിലുള്ള ഉല്‍പാദന വിപണന ശൃംഖലകള്‍ തന്നെ കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു.

മദ്യവും മയക്കുമരുന്നും മനുഷ്യ കുലത്തിന് വരുത്തിവെക്കുന്ന ആരോഗ്യപരവും മനുഷ്യത്വപരവുമായ വിപത്തിന്റെ ആഴം ഏറെ വലുതാണ്. ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യത്വത്തെ അപഹരി ക്കുകയും മനുഷ്യനിലെ മൃഗീയതയെ കയറൂരി വിടുകയുമാണ് ചെയ്യുന്നത്. ദൈവം തിന്മകള്‍ക്ക് ചില പൂട്ടുകള്‍ ഏര്‍പ്പെ ടുത്തിയിട്ടുണ്ട്. ഈപൂട്ടുകളെല്ലാം തുറക്കാന്‍ ഒരൊറ്റ താക്കോല്‍ മതി, അതാണ് ലഹരി പദാര്‍ഥം.

ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും ലഹരി ഉപഭോഗത്തിന് കാരണമായി പറയുന്നത് മാനസിക സംഘര്‍ഷം, സുരക്ഷിത ബോധമില്ലായ്മ, ജീവിത പ്രയാസങ്ങള്‍, തകര്‍ന്ന ദാമ്പത്യം, മാനസിക വൈകല്യങ്ങള്‍ എന്നിവയൊക്കെയാണ്. വ്യക്തമായ ജീവിത വീക്ഷണമില്ലായ്മയും ദൈവ വിശ്വാസത്തിന്റെ അഭാവവും ഈ രംഗത്തെ പ്രധാന പ്രേരക ശക്തികളാണ് എന്നതും അനിഷേധ്യമാണ്. വാസ്തവത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യന് നാശം മാത്രമേ നല്‍കുന്നുള്ളൂ എന്ന് തിരിച്ചറിയാന്‍ ലോകം പരാജയപ്പെടുന്നു എന്നാണ് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പുരോഗതി കൈവരിച്ച ആധുനിക മനുഷ്യന് മയക്കുമരുന്നുകള്‍ ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. സമൂഹം വളരുകയാണെന്ന് അഭിമാനിക്കുമ്പോഴും നൈമിഷികാസക്തിയുടെ പ്രലോഭനത്തില്‍ ജീവിത സങ്കീര്‍ണതകളില്‍ നിന്ന് ഒളിച്ചോടാനുള്ള വ്യഗ്രതയാല്‍ അപക്വമതികള്‍ തീര്‍ക്കുന്ന ലഹരി സാമ്രാജ്യം മാനവരാശിയുടെ സമാധാനപൂര്‍ണമായ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യത്തെ ക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പോകുന്നതാണ് മിക്കപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ക്ഷമയും സഹനവും അവലംബിച്ച് പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് പകരം നൈമിഷികമായ വൈകാരിക ജ്വലനം കണക്കിലെടുത്ത് മരണക്കെണിയിലേക്ക് എടുത്ത് ചാടുന്നത് ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കണം.

ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ് ഉറപ്പ് ഉറപ്പുവരുത്താനുമാണ് 1987 മുതല്‍ യുനൈറ്റഡ് നാഷണ്‍സ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാം ഓഫീസുകളുടെ മേല്‍നോട്ടത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തി വരുന്നത്. ലഹരിയുടെ ഭയാനകമായ കെടുതികളെ തുറന്നു കാണിക്കുന്ന തരത്തിലുള്ള ബോധവല്‍ക്കരണം, ലഹരിക്കടിപ്പെടുന്നവര്‍ക്കുള്ള പരിചരണം, റീഹാബിലിറ്റേഷന്‍, പുതിയ തലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ തുടങ്ങിയവ പരിപാടിയില്‍പെടും.

ലോകത്തെ മുഴുവന്‍ മയക്കുമരുന്ന് ഉല്‍പാദന വിതരണ ശൃംഖലകളും തകര്‍ക്കുകയും ഉല്‍പാദിപ്പിക്കപ്പെട്ട ലഹരി പദാര്‍ഥങ്ങള്‍ മുഴുവന്‍ പിടികൂടുകയും ചെയ്താലും തങ്ങളുടെ ആസക്തിക്ക് പരിഹാരം തേടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ടായേക്കും. നമ്മുടെ കുടുംബം, നമ്മുടെ സമൂഹം എന്നിവയില്‍ മയക്കുമരുന്നിന് യാതൊരു സ്ഥാനവുമില്ല എന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞാല്‍ ലഹരിക്കെതിരെ ശക്തവും കാര്യക്ഷമവുമായ ഒരു സാമൂഹിക കൂട്ടായ്മ സാക്ഷാല്‍ക്കരിക്കാനാകുമെന്നതില്‍ സംശയമില്ല.

സദാചാരം, മൂല്യബോധം തുടങ്ങിയവയൊക്കെ പിന്തിരിപ്പന്‍ സിദ്ധാന്തങ്ങളായി മനസ്സിലാക്കുകയും എന്തുവിലകൊടുത്തും ജീവിതം ആസ്വദിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യ മൃഗങ്ങളാണ് ഈ രോഗത്തിന്റെ കാരണക്കാര്‍. കൃത്രിമമായ സുഖലോലുപതയും നൈമിഷികമായ സുഖഭോഗവും, അവ വരുത്തിവെക്കുന്ന ഭയാനകമായ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അപക്വമതികളായ ഇത്തരക്കാരുടെ പ്രവര്‍ത്ത നഫലമായി സംജാതമായ സാമൂഹിക സാംസ്‌കാരിക സര്‍വ്വോപരി ധാര്‍മികതയുമായി ബന്ധപ്പെട്ട ഈ ദുരന്തത്തെ നേരിടാന്‍ വ്യവസ്ഥാപിതവും സംഘടിതവുമായ നീക്കങ്ങളുണ്ടാവേണ്ടതുണ്ട്. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ നിലനില്‍പ് ആഗ്രഹിക്കുന്ന ആര്‍ക്കും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാതരം ലഹരി പദാര്‍ഥങ്ങളേയും പൂര്‍ണമായി വെടിയുക യെന്നതാണ് നമ്മുടെ ഏറ്റവും വലിയവിജയമന്ത്രമെന്ന് നാമറിയുക.

Related Articles

Back to top button
error: Content is protected !!