Uncategorized

ഫലസ്തീനിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണത്തെ ശക്തമായ അപലപിച്ച് ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ:ഫലസ്തീനിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണത്തെ ശക്തമായ അപലപിച്ച് ഖത്തര്‍ . അധിനിവേശത്തിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഒരു പുതിയ എപ്പിസോഡാണ് ഇതെന്നും പ്രതിരോധമില്ലാത്ത ഫലസ്തീന്‍ ജനതയ്ക്കെതിരായ അതിന്റെ ഭീകരമായ കുറ്റകൃത്യങ്ങളും നടപടികളും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഇസ്രായേല്‍ നടത്തുന്ന ആക്രമണം സമാധാനത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമസാധുതയുടെ തീരുമാനങ്ങളെ മാനിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി നീങ്ങേണ്ടതിന്റെ ആവശ്യകത അത് ഊന്നിപ്പറഞ്ഞു.
കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967-ലെ അതിര്‍ത്തികളില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ, പലസ്തീനിയന്‍ ന്യായത്തിന്റെയും സഹോദരങ്ങളായ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെയും കാര്യത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം പുതുക്കി.

Related Articles

Back to top button
error: Content is protected !!