Breaking News

ഗാസയുടെ പുനര്‍നിര്‍മാണത്തിന് 500 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇസ്രായോല്‍ അതിക്രമങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് ഖത്തര്‍ 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നിര്‍ദേശപ്രകാരം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഥാനി ബുധനാഴ്ച പ്രഖ്യാപിച്ചു.

 

അറബ് പീസ് ഓര്‍ഗനൈസേഷനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അനുസൃതമായി അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചുകൊണ്ട് പ്രശ്‌നത്തിന് നീതിപൂര്‍വവും ശാശ്വതവുമായ പരിഹാരത്തിലെത്താന്‍ ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരും, അദ്ദേഹം ട്വീറ്റ് ചെയ്തു

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 11 ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ ആയിരത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് വീടുകള്‍ ഭാഗികമായി തകരാറിലായതിനാല്‍ വാസയോഗ്യമല്ലാതായതായും മേഖലയിലെ യുഎന്‍ ഹ്യുമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ലിന്‍ ഹേസ്റ്റിംഗ്‌സ് പറഞ്ഞു.

പുണ്യമാസമായ റമദാന്‍ അവസാനം കിഴക്കന്‍ ജറുസലേമില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് പോരാട്ടം ആരംഭിച്ചത്. അല്‍-അഖ്‌സാ പള്ളി വളപ്പിലും ഷെയ്ഖ് ജറയുടെ സമീപപ്രദേശങ്ങളിലും ആരാധകര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഗാസയിലേക്ക് വ്യാപിച്ചു. കോമ്പൗണ്ടിലെ കനത്ത പോലീസ് തന്ത്രങ്ങളും ഇസ്രായേലി കുടിയേറ്റക്കാര്‍ ഡസന്‍ കണക്കിന് പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയും സംഘര്‍ഷമുണ്ടാക്കി. നീണ്ട പതിനൊന്ന് ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയത്.

പോരാട്ടത്തില്‍ 69 കുട്ടികളും 40 സ്ത്രീകളും ഉള്‍പ്പെടെ 279 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

ജനസാന്ദ്രതയുള്ള ഗാസ മുനമ്പിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി യുഎന്‍ അപ്പീല്‍ നല്‍കുമെന്ന് ഹേസ്റ്റിംഗ്‌സ് പറഞ്ഞു.
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 6,000 പേരെങ്കിലും ഭവനരഹിതരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക വിലയിരുത്തല്‍

Related Articles

Back to top button
error: Content is protected !!