Breaking News

ഖത്തര്‍ ലോകകപ്പിന് കൂടുതല്‍ സന്ദര്‍ശകര്‍ സൗദി, ഇന്ത്യ, യുഎസ്എ, മെക്സിക്കോ, യുകെ എന്നിവിടങ്ങളില്‍ നിന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫിഫ 2022 ലോകകപ്പ് ആരംഭിച്ചതുമുതല്‍ ലോകം ഖത്തറിലേക്കൊഴുകുകയാണ്. പതിനായിരക്കണക്കിന് സന്ദര്‍കരാണ് നിത്യവും ഖത്തറിലെത്തുന്നത്. ഖത്തര്‍ ലോകകപ്പിന് കൂടുതല്‍ സന്ദര്‍ശകര്‍ സൗദി അറേബ്യ, ഇന്ത്യ, യുഎസ്എ, മെക്‌സിക്കോ, യുണൈറ്റഡ് കിംഗ്ഡം, അര്‍ജന്റീന, ഈജിപ്ത്, ഇറാന്‍, മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന് ഖത്തര്‍ ടൂറിസം വ്യക്തമാക്കി.

ഖത്തറിലേക്ക് എത്തുന്നവരില്‍ 55 ശതമാനവും ആദ്യ പത്ത് രാജ്യങ്ങളില്‍ നിന്നാണെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറഞ്ഞു. പ്രസ്തുത ശതമാനത്തില്‍, 11 ശതമാനം സൗദി അറേബ്യയില്‍ നിന്നും, 9 ശതമാനം ഇന്ത്യയില്‍ നിന്നും; യുഎസ്എയില്‍ നിന്ന് 7 ശതമാനം; 6 ശതമാനം വീതം, മെക്‌സിക്കോയും യുകെയും; അര്‍ജന്റീനയില്‍ നിന്ന് 4 ശതമാനം; 3 ശതമാനം വീതം, ഈജിപ്ത്, ഇറാന്‍, മൊറോക്കോ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. ഖത്തര്‍ ലോകകപ്പിനായി ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂര്‍ണമെന്റിന് മുമ്പ് തന്നെ സൗദി അറേബ്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.’സന്ദര്‍ശകരില്‍ മൂന്നിലൊന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ളതാണ് . സൗദിയില്‍ നിന്നുള്ള 95 ശതമാനം ആളുകളും കരമാര്‍ഗമാണ് വരുന്നത്.

ഖത്തര്‍ ടൂറിസം ലക്ഷ്യമിടുന്ന ‘വലിയ വിപണികളില്‍’ മധ്യ യൂറോപ്പ് – യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയുണ്ട്. സ്റ്റോപ്പ് ഓവര്‍ ട്രാഫിക്കില്‍, യുഎസ്എ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണുള്ളത്.

യുകെ, ജര്‍മ്മനി, യുഎസ്എ, ഇന്ത്യ, ചൈന, റഷ്യ എന്നിവയാണ് മുന്‍ഗണനാ വിപണികള്‍ അദ്ദേഹം വ്യക്തമാക്കി.

സജീവമായ അവധികള്‍, വിശ്രമവും പുനരുജ്ജീവനവും, സൂര്യന്‍, കടല്‍, മണല്‍, സാംസ്‌കാരിക പ്രേമികള്‍, ലക്ഷ്വറി സിറ്റി ബ്രേക്കുകള്‍, റൊമാന്റിക് ഗെറ്റ്എവേകള്‍ എന്നിങ്ങനെ ആറ് ഡിമാന്‍ഡ് സ്പെയ്സുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിനോദസഞ്ചാരത്തെ മാറ്റുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

2030-ഓടെ ആറ് ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ടൂറിസം നേരത്തെ പറഞ്ഞിരുന്നു, ഇത് മെന മേഖലയിലെ അതിവേഗം വളരുന്ന അന്താരാഷ്ട്ര യാത്രാ കേന്ദ്രമായി രാജ്യത്തെ മാറ്റുന്നു. ഇത് സാധ്യമാക്കുന്നതിന്, ഓരോ ബജറ്റിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി പുതിയ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടെ വിപുലമായ ടൂറിസം വികസന തന്ത്രം സഹായിക്കുന്നു.

2030ഓടെ ഖത്തറിലേക്കുള്ള ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം പ്രതിവര്‍ഷം ആറ് ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാനുള്ള തന്ത്രവുമായാണ് ഖത്തര്‍ ടൂറിസം മുന്നേറുന്നത്. ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്, ഖെതൈഫാന്‍ ഐലന്‍ഡ് വാട്ടര്‍ പാര്‍ക്കുകള്‍, ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ട്, ദോഹ സാന്‍ഡ്‌സ്, ബി 12 ബീച്ച് ക്ലബ്, വെസ്റ്റ് ബേ ബീച്ച് , വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് തുടങ്ങിയവ രാജ്യത്ത് അടുത്തിടെ തുറന്ന ടൂറിസം അട്രാക് ഷനുകളാണ് .

Related Articles

Back to top button
error: Content is protected !!