Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 437 പേര്‍ക്കെതിരെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 437 പേരെ ഇന്നലെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് മാത്രം 374 പേരെയാണ് ഇന്നലെ പിടികൂടിയത്.

ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 14543 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നലെ 47 പേരെ പിടികൂടി. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ മൊത്തം 615 പേരെയാണ് പിടികൂടിയത്.

സാമൂഹ്യ അകലം പാലിക്കാത്തതിന് 7 പേരെയും ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് 2 പേരെയും ഹോം ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 7 പേരെയുമാണ് ഇന്നലെ പിടികൂടിയത്.

പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .

ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം. സാമൂഹിക അകലം പാലിച്ചും ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ സൂക്ഷിച്ചുമൊക്കെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.