Breaking News

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഖത്തര്‍ മന്ത്രിസഭ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നിരപരാധികളായ ഫലസ്തീന്‍ ജനതക്ക് നേരെ കഴിഞ്ഞ പത്ത് ദിവസമായി ഇസ്രയേല്‍ തുടരുന്ന അന്യായമായ ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തിരമായ ആഗോള ശ്രമങ്ങളുണ്ടാകണമെന്ന് ഖത്തര്‍ മന്ത്രിസഭ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചക്ക് ശേഷം നടന്ന മന്ത്രി സഭ ഗാസ മുനമ്പില്‍ തുടരുന്ന ക്രൂരമായ ഇസ്രായേല്‍ ബോംബാക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ഗാസയിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലുമുള്ള സിവിലിയന്മാര്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ക്രൂരമായ ഇസ്രായേലി ആക്രമണങ്ങള്‍ തടയുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ ക്രിമിനല്‍ നടപടികളും അവസാനിപ്പിക്കാനും മന്ത്രിസഭ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഗാസയിലെയും എല്ലാ പലസ്തീന്‍ പ്രദേശങ്ങളിലെയും സഹോദര ഫലസ്തീന്‍ ജനതയുടെ അചഞ്ചലതയെയും ഇസ്രായേല്‍ യുദ്ധസന്നാഹത്തിന് മുന്നില്‍ ഉറച്ചുനില്‍ക്കുന്ന അവരുടെ നിലപാടുകളെയും അതിന്റെ ന്യായമായ ലക്ഷ്യത്തിനുവേണ്ടി അവര്‍ ചെയ്ത വലിയ ത്യാഗങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു.

ഫലസ്തീന്‍ ജനതയുടെ ന്യായമായ മുഴുവന്‍ അവകാശങ്ങളും നേടുന്നതുവരെ ഖത്തര്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പം തുടരുമെന്ന് മന്ത്രിസഭ ആവര്‍ത്തിച്ചു. അതില്‍ ഏറ്റവും പ്രധാനം 1967 ജൂണ്‍ 4 ലെ അതിര്‍ത്തികള്‍ അനുസരിച്ച്, അല്‍ ഖുദ്്‌സ് അല്‍-ഷെരീഫ് അതിന്റെ തലസ്ഥാനമായി അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശമാണ്.

Related Articles

Back to top button
error: Content is protected !!