Breaking News

2022 ല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകാടിസ്ഥാനത്തില്‍ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വരുത്തി യാത്രാ ചടങ്ങള്‍ ലളിതമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2022 ലെ ഒന്നാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 162 ശതമാനം വര്‍ദ്ധനവാണ് 2022 ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2022 ആദ്യ പാദത്തില്‍ മൊത്തം 7.14 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി, ജനുവരിയില്‍ 2,168,265 യാത്രക്കാര്‍, ഫെബ്രുവരിയില്‍ 2,163,086 യാത്രക്കാര്‍, മാര്‍ച്ചില്‍ 2,812,874 യാത്രക്കാര്‍ എന്നിങ്ങനെയാണ് കണക്ക്.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലവില്‍ സര്‍വീസ് നടത്തുന്ന 153 ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം 2022 ന്റെ ആദ്യ പാദത്തില്‍ മൂന്ന് പുതിയ യാത്രാ കേന്ദ്രങ്ങളും കൂട്ടിച്ചേര്‍ത്തു.

2022 ലെ ആദ്യ പാദത്തില്‍ മൊത്തം 48,680 വിമാനങ്ങളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തിയത്. ജനുവരിയില്‍ 16,239 വിമാനങ്ങളും ഫെബ്രുവരിയില്‍ 15,121 ഉം 2022 മാര്‍ച്ചില്‍ 17,320 ഉം വിമാനങ്ങള്‍ സര്‍വീസ് നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 30 ശതമാനം വര്‍ധനവാണ്.

2022 ലെ ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൊത്തം 585,448 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു; ജനുവരിയില്‍ 190,113 ടണ്‍ ചരക്ക്, ഫെബ്രുവരിയില്‍ 179,753 ടണ്‍, 2022 മാര്‍ച്ചില്‍ 215,581 ടണ്‍ എന്നിങ്ങനെയായിരുന്നു ചരക്ക് ഗതാഗതം നടന്നത്.

യൂറോപ്പില്‍ നിന്നും ജിസിസിയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

2022 ലെ ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മൊത്തം 36 എയര്‍ലൈന്‍ പങ്കാളികളുണ്ടായിരുന്നു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏറ്റവും തിരക്കേറിയ 5 പുറപ്പെടുന്ന സ്ഥലങ്ങള്‍ ഹീത്രൂ, കൊളംബോ, കാഠ്മണ്ഡു, ദുബായ്, മാലെ എന്നിവയാണ്. ഫാര്‍ ഈസ്റ്റ് ആണ് ഏറ്റവും വലിയ വിപണി വിഹിതം നല്‍കിയത്. 30.93 ശതമാനം ഫാര്‍ ഈസ്റ്റില്‍ നിന്നായിരുന്നു. യൂറോപ്പ് 25.20 ശതമാനം, മിഡില്‍ ഈസ്റ്റ് 16.71 ശതമാനം, ആഫ്രിക്ക 12.66 ശതമാനം, വടക്കേ അമേരിക്ക 11.02 ശതമാനം, ഓസ്ട്രേലിയ 2.23 ശതമാനം, തെക്കേ അമേരിക്ക 1.22 ശതമാനം, ഓഷ്യാനിയ ന്യൂസിലന്‍ഡും 0.01 ശതമാനം എന്നിങ്ങനെയായിരുന്നു വിപണി വിഹിതം.

Related Articles

Back to top button
error: Content is protected !!