Breaking News

ഫിഫ ലോക കപ്പിന്റെ ഏകദേശം 1.2 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റു, താമസസൗകര്യം പ്രശ്‌നമാവില്ല. ഹസന്‍ അല്‍ തവാദി

അമാനുല്ല വടക്കാങ്ങര

ദോഹ: കായിക ലോകം ആകാാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഖത്തറിനുള്ള ഏകദേശം 1.2 ദശലക്ഷം മത്സര ടിക്കറ്റുകള്‍ ഇതുവരെ വിറ്റതായും കളികാണാനെത്തുന്നവരുടെ താമസം ഒരു പ്രശ്‌നമാവില്ലെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വെളിപ്പെടുത്തി. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫുട്‌ബോള്‍ ഇവന്റില്‍ 1.5 മുതല്‍ 2 ദശലക്ഷം വരെ സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. കളികാണാനെത്തുന്ന സ്വാഗതം ഫുട്‌ബോള്‍ ആരാധകര്‍ക്ക് അപര്യാപ്തമായ താമസ സൗകര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തവാദി നിരാകരിച്ചു. എല്ലാവര്‍ക്കും അനുയോജ്യമായ താമസ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടിക്കറ്റ് വില്‍പ്പനയുടെ ഏറ്റവും പുതിയ ഘട്ടം ഏപ്രില്‍ അവസാനത്തോടെ അവസാനിച്ചപ്പോള്‍ റാന്‍ഡം സെലക്ഷന്‍ നറുക്കെടുപ്പിന് 23.5 ദശലക്ഷം ടിക്കറ്റ് അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഫിഫയുടെ കണക്കനുസരിച്ച് അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റിന് അപേക്ഷിച്ചത്. ഡിമാന്‍ഡ് രേഖപ്പെടുത്തിയത്.

”ഡിമാന്‍ഡിന്റെ കാര്യത്തില്‍, ഇത് റെക്കോര്‍ഡ് ബ്രേക്കിംഗ് ഡിമാന്‍ഡാണെന്ന് ഞാന്‍ കരുതുന്നു. ടിക്കറ്റ് വില്‍പ്പനയുടെ അവസാന ഘട്ടത്തില്‍, ലഭ്യമായ രണ്ട് ദശലക്ഷം ടിക്കറ്റുകള്‍ക്കായി ഞങ്ങള്‍ക്ക് ഏകദേശം 27 ദശലക്ഷം അഭ്യര്‍ത്ഥനകള്‍ ലഭിച്ചു, തവാദി പറഞ്ഞു.

ടൂര്‍ണമെന്റിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളൊക്കെ പൂര്‍ത്തിയായതായും എല്ലാം പ്രവര്‍ത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!